Wednesday, November 28, 2007

മനസ്സ്

.............മനസ്സ്
സുഖവും ദുഖവും
സ്നേഹവും പ്രണയവും
ഇഷ്ടവും അനിഷ്ടവും
എല്ലാം ആരും കാണാതെ സൂക്ഷിക്കാനും
മരണത്തിനു പോലും
വിട്ടു കൊടുക്കാതെ
കൂട്ടി വയ്ക്കാന്‍ ഒരിടം “ മനസ്സ്.”
സ്നേഹം കിട്ടുന്നിടത്തു ചായും
മുറിപ്പെടുതിയാല് സ്വയം മുറിയും..
അതു മനസ്സ്
ജന്മാന്തര സ്നേഹ ബന്ധങ്ങളെ
ബന്ധിച്ചിടുന്നു..മനസ്സ്
ഇരുട്ടിന്റെ മാസ്മരികതയില്‍
എവിടെയോ നിന്നു
നഷ്ട സൌഭാഗ്യങ്ങളുടെ
ഓര്മകളില്‍ നിന്നു
പ്രതീക്ഷകളിലേക്ക്...
ആനന്ദത്തിലേക്ക്..
നിര്‍‌വൃതിയിലേക്ക്..
പറന്നുയരുന്ന് വികാരം മനസ്സ്
അത് അവയവമാക്കിയെങ്കില്‍
അതു കൈ മോശം വന്നേനേ
ഇതിപ്പൊ അനശ്വരമായി മനസ്സ്
ഈ വിഹായസ്സില്‍ പറക്കുന്നു.

Wednesday, November 7, 2007

ശൂന്യത..

ഇലകളിളകാത്ത ചില്ലകള് അനങ്ങാത്ത
കാറ്റടിക്കാത്ത കിളികള് ചിലക്കാത്ത

ആ ശൂന്യതയിലേക്ക്.
പാടവരമ്പിന്റെ അന്തമില്ലാത്ത അറ്റത്തേക്ക്
ആ കൂരാകൂരിരുട്ടിലേക്ക് ഞാന് തുറിച്ചു നോക്കി

ആളൊഴിഞ്ഞ ആ വീടിന്റെ ഇരുണ്ട മൂലയില്
ആ ഇരുട്ടിലേക്ക് എത്ര നേരം ഞാന് നോക്കി ഇരുന്നു
"നിന്റെ കഥ കേള്ക്കാന് എനിക്കിഷ്ടമാ
നീ പറയൂ " അവന്റെ വാക്കുകള്
ഒരു വല്ലാത്ത ശക്തി ആയിരുന്നു ആ വാക്കുകള്ക്ക്.
അന്ന് ഞാന് കാത്തു പിറ്റെന്നും കാത്തു... വന്നില്ലാ.
നിന്നോട് പറയാന് ഒരു കുന്ന് കഥകള്
ഞാന് എന്റെ ഒര്മയുടെ മൂശയില് ചുട്ട് എടുത്തു,
ഒന്നും കേള്ക്കാന് നീ വന്നില്ലാ
ഇല്ലേ വരില്ലേ നീ ഇനി ഈ വഴിയില്
ദുസ്സഹമായി ഈ അവസ്ഥ
അക്ഷരങ്ങള് എന്നെവിട്ട് അകന്നു നിന്നു.
അതെ മനസ്സിന്റെ ഒരു പാതിയില് നേരും
മറ്റെ പാതിയില് ഒളിച്ചു വച്ച പൊരുളും...
നെഞ്ചിന് കുടിനുള്ളില് കൊളുത്തി വലിക്കുമ്പോള്
ഗദ്ഗദം ഒരു കുരുക്കായ് തൊണ്ടയില് കുത്തിപിടിക്കുമ്പോള്
അണപൊട്ടി പുറപ്പെടുന്ന കണ്ണുനീര് കാഴ്ച മറയ്ക്കുമ്പോള്

ഓര്മ്മകള് മസ്തിഷ്കം കാര്ന്നു തിന്നപ്പോള്
അവന്റെ കാലടി സ്വരത്തിനായ് ഞാന് കാതോര്ത്തു
കാലടി സ്വരമില്ല നടപ്പാതയില് ചരലനക്കമില്ല.
നീ എവിടെയാ
നീ എനിക്കായ് ഒരു വാക്ക് ഒരു
കാര്മേഘത്തിലെങ്കിലും എഴുതി പറത്തൂ
അരിച്ചരിച്ചെത്തുന്ന തണുപ്പ്

മനസ്സിനെ കൂടി മരവിപ്പിച്ചു
തണുപ്പ്
തണുപ്പ്
തണുപ്പ് എനിക്ക് മരണമാണ്
തണുപ്പായിരുന്നു അന്ന് അവന്
വല്ലാത്താ തണുപ്പ് മരണത്തിന്റെ നിറം അറിയില്ലാ
മണം അറിയില്ലാ എന്നാല് ആ സ്പര്ശം
അതു മറക്കില്ലാ ആ തണുപ്പ്
സ്നേഹത്തിന്റെ ചൂടിനെ വിഴുങ്ങിയ
മരണത്തിന്റെ തണുപ്പ്
ആ ശൂന്യതായിലേക്ക് ആ തണുപ്പിലേക്ക്
ഞാന് വീണ്ടും തുറിച്ചു നൊക്കി.....