Monday, July 20, 2009

ബൂലോകത്ത് രണ്ടു വര്‍ഷം !!

മാണിക്യം ബുലോകത്ത് രണ്ട് വര്ഷം പിന്നിടുന്നു
ജൂലൈ 21, 2007 മാണിക്യം ആദ്യമായി പോസ്റ്റ്‌ ഇട്ടു ...


മാണിക്യം പടം തന്നത് ജോബിന്‍,

വര്‍ഷങ്ങള്‍ക്കു മുന്‍പേ ഓര്‍മ്മയില്‍ നിന്നു പഴംകഥകള്‍ പറഞ്ഞപ്പോള്‍,
അവന്‍ എന്നൊട് ചോദിച്ചു “ഇതൊക്കെ എഴുതിക്കുടെ?”
ഞാന്‍ :- അയ്യയ്യോ ഒഴുക്കിന് എഴുതാന്‍ എനിക്കറിയില്ലാ,
“പിന്നെ ഇപ്പൊ പറയുന്നാതൊ?”എന്നായി അവന്‍.
ഞാന്‍:- “ഹൊ അതു നിന്നോടല്ലെ?”
“അതു തന്നാ പറഞ്ഞേ എന്നോട് പറയുവാ എന്നു വിചാരിച്ച് എഴുതിക്കേ.”
ഇങ്ങനെ എന്നെ എഴുതാന്‍ പഠിപ്പിച്ച എന്റെ പ്രീയപ്പെട്ട ചങ്ങാതിയെ
സ്നേഹത്തോടെ ഓര്‍ത്തുകൊണ്ട്


ആദ്യഹെഡര്‍ ഹരിലാല്‍ ഉണ്ടാക്കി തന്നു.

[ഇപ്പൊള്‍ ഈ ഹെഡര്‍ മാണിക്യം 2 -ല്‍ ഉണ്ട് പുതിയ ഹെഡര്‍ ചെയ്തിരിക്കുന്നത് വിജില് ]

"നന്നായി എഴുതുന്നുണ്ടല്ലോ എന്താ ഒന്നും എഴുതാത്തത്?
എഴുതിയതെല്ലാം മയില്‍പ്പീ‍ലികളാക്കി വെക്കാതെ അവയെല്ലാം വെളിച്ചം കാണട്ടെ. എന്ന് പറഞ്ഞു ബ്ലോഗിലേക്ക് ക്ഷണിച്ച മലയാളം കമ്യൂണിറ്റിയിലെ പ്രീയ സുഹൃത്തിനെ സ്മരിച്ചു കൊണ്ട്,

ബ്ലോഗ് മോഡി പിടിപ്പിച്ച കനല്‍, സജി, ഹരിലാല്‍, ജോബിന്‍, നജീം,സംവിദാനന്ദ്...

എഴുതിയവ വായിച്ച് എഡിറ്റു ചെയ്തു തന്ന രാജ്, സന്ധ്യ, അജിത്, ബേബി, ഷമ്മി, കുറുമാന്‍, മലയാളി, സുനില്‍കൃഷ്ണന്‍, മലയാളം ഒരു സാന്ത്വനം കമ്യൂണിറ്റി സുഹൃത്തുക്കള്‍ എന്നിവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട്.....

എന്റെ എല്ലാ പോസ്റ്റും വായിക്കുകയും പോസ്റ്റിനേക്കാള്‍ നല്ല അഭിപ്രയങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍‌ലോഭം പറഞ്ഞ അജിത് നായര്‍ , അത്ക്കന്‍, അനില്‍@ബ്ലോഗ്‌,അനില്‍ശ്രീ,അപ്പു,അനൂപ്‌ കോതനല്ലൂര്‍,അനൂപ് തിരുവല്ല,അരുണ്‍ കായംകുളം,അരൂപിക്കുട്ടന്‍,ആര്യന്‍,
പി എ അനിഷ്, അനീഷ്‌.കെ ആര്‍,ആദര്‍ശ്, അനോണി മാഷ്, അരീക്കോടന്‍, ആഗ്നേയ, ആചാര്യന്,എം.അഷ്റഫ്, അലി
അജീഷ് മാത്യു കറുകയില്‍, അജയ്‌ ശ്രീശാന്ത്‌, അല്ഫോന്‍സക്കുട്ടി, ഇന്‍ഡ്യാഹെറിറ്റേജ്‌, ഇട്ടിമാളു , ഉപാസന,ഉണ്ണി തെക്കേവിള, ഉഷശ്രീ , ഉസ്മന്‍, എഴുത്തുകാരി, ഏറനാടന്‍, കനല്‍.,കനക, 'കല്യാണി' ,കാപ്പിലാന്‍, കാന്താരിക്കുട്ടി,കുഞ്ഞന്‍, കുറുമാന്‍, കിലുക്കാംപെട്ടി , കൂട്ടുകാരന്‍, കുറ്റ്യാടിക്കാരന്‍, കുഞ്ഞിപെണ്ണ് , കുമാരന്‍, കണ്ണനുണ്ണി, ഷൈന്‍ അഥവാ കുട്ടേട്ടന്‍,കൈതമുള്ള്, കൃഷ്, കിനാവ്, കൃഷ്ണ.തൃഷ്ണ, കൊട്ടോട്ടിക്കാരന്‍്‌, കണ്ടന്‍ പൂച്ച. കല്‍പക് എസ്,കണ്ണൂരാന്‍ ഗോപന്‍, ഗീത്, ഗോപി, ഗിരീഷ്‌ എ എസ്‌, ചാണക്യന്‍, ചെറിയനാടന്‍, ചങ്കരന്‍, ചെമ്മാച്ചന്‍, ജെപി, ജയകൃഷ്ണന്‍ കാവാലം, ജിതേന്ദ്രകുമര്‍, ജോസഫ്‌ കളത്തില്‍,ജോസ്മോന്‍ വാഴയില്‍,ദീപക് രാജ്, ദുര്‍ഗ,ദ്രൗപദി, തോന്ന്യാസി, തൈക്കാടന്, തേജസ്വിനി ,തറവാടി,തണല്‍ , തെന്നാലിരാമന്‍‍,തോക്കായിച്ചന്‍ .. തൂലികാ ജാലകം,താരകന്‍, ധൂമകേതു , ധൃഷ്ട്യുമ്നന്‍,
നിരക്ഷരന്‍,നിര്‍മ്മല,നരിക്കുന്നന്‍,നീര്‍വിളാകന്‍,നവരുചിയന്‍,നന്ദു,നിരജ്ഞന,നിഷ്ക്കളങ്കന്‍
ഏ.ആര്‍.നജീം,നൊമാദ്,നന്ദന,നന്ദന്‍/നന്ദപര്‍വ്വം, പാമരന്‍, പാവപ്പെട്ടവന്‍, പാര്‍ത്ഥന്‍ , പൈങ്ങോടന്‍, പാറുക്കുട്ടി, പാവം-ഞാന്‍, പകല്‍കിനാവന്‍, പള്ളിക്കരയില്‍, പിരിക്കുട്ടി , പടിപ്പുര ,പൂച്ചസന്ന്യാസി , പൊറാടത്ത്, പോങ്ങുമ്മൂടന്‍, . പ്രയാന്, പ്രയാസി, പ്രശാന്ത് ക്രിഷ്ണ,പ്രീയ ഉണ്ണികൃഷ്ണന്‍, ബാലാമണി ,ബിജു കോട്ടപ്പുറം, ബിന്ദു കെ പി, ബിന്ദു ഉണ്ണി, ബേബി, ബാജി ഓടംവേലി, ബഷീര്‍ വെള്ളറക്കാട്‌, ഭൂമിപുത്രി, മനീഷ്, മന്‍സൂര്‍, മനോഹര്‍, മയൂര, മലയാ‍ളി, മുസാഫിര്‍, മുരളിക, മുന്നൂറാന്‍, മാറുന്ന മലയാളി., മഹേഷ് ചെറുതന/മഹി , മയില്‍പ്പീലി, മിഴി വിളക്ക്, മുണ്ഡിത ശിരസ്കന്‍, മൈത്രെയി, മേരിക്കുട്ടി, മണി,'മുല്ലപ്പൂവ് മാഹിഷ്‌മതി, മിന്നാമിനുങ്ങ്‌ , മിന്നാമിനുങ്ങുകള്‍/സജി, മാന്മിഴി, മഴതുള്ളികിലുക്കം, മലമൂട്ടില്‍ മത്തായി, മുകേഷ് ....
യാരിദ്‌, രാജ്‌ , രഘുനാഥന്‍, രസികന്‍, രണ്‍ജിത് ചെമ്മാട്,എം.എസ്. രാജ്‌, രാജന്‍ വെങ്ങര
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.,രജിത്തിന്റെ ലോകം ലീല എം ചന്ദ്രന്‍..,ലതി, ലക്ഷ്മി,വിജില്‍, വേണു, വിജയലക്ഷ്മി, വയനാടന്‍, വല്യമ്മായി,വേറിട്ട ശബ്ദം, വികടശിരോമണി,വര്‍ത്തമാനം,വാസ് വാസുദേവന്‍, വാഴക്കോടന്‍ ,വാല്‍മീകി , വെള്ളായണിവിജയന്‍, വിനയാ, വിചാരം,ശിവ, ശലഭം, ശ്രീ, ശ്രീവല്ലഭന്‍,ശ്രീക്കുട്ടന്‍,ശ്രുതസോമ, ശിശു,ശെഫി, ബി ശിഹാബ്,
ശരത്‌ എം ചന്ദ്രന്‍,ഷമ്മി, സമാന്തരന്‍, സുല്‍,സൂസന്‍,.സന്ധ്യ,.സുനില്‍കൃഷ്ണന്‍, സുരേഷ്കുമര്‍ പൂഞ്ഞയില്‍ ,സുനില്‍ ജെയ്ക്കബ്, സുനീഷ് തോമസ്, സംവിദാനന്ദ്,സ്മിത ആദര്‍‌ശ്, സെനൂ ഈപ്പന്‍, സ്നേഹതീരം,സന്തോഷ്,സനാതനന്‍ സഹയാത്രികന്‍, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, ഹരീഷ് തൊടുപുഴ , ഹരിയണ്ണന്‍,ഹരിശ്രീ ,ഹേമാംബിക, ഹന്‍ല്ലലത്ത്,ഹരിത്
റസാഖ് പെരിങ്ങോട് ,റിന്‍സി,റനിസ് ബാബു,

balussery, Karmanna..pheenixfrmpegasus ,Santhosh Varma ,nardnahc hsemus, Rare Rose, My......C..R..A..C..K........Words ,the man to walk with..,Agnivesh, girishvarma,kunjubi sreedevi,patchikutty, firefly,,Prasanth. R Krishna, Sapna Anu B.George , Cartoonist ,keralafarmer ,JamesBright ,jayanEvoor ,RAHMAN@BEKAL ,ushadxb
sandeep salim (Sub Editor(Deepika Daily))

വന്ന് വന്ന് ബ്ലോഗ് വെറും അക്ഷര കൂട്ടമല്ലാതെ ആവുന്നു. ഒരോ മനസ്സിലേയ്ക്കുള്ള നൂല്‍ പാലം...
എന്റെ രചനകള്‍ക്ക് വളരെ അധികം പോരായ്മകളുണ്ട്, എന്നിട്ടും നല്ല വാക്കുകള്‍ പറയുന്നത് കാണുമ്പോള്‍ വന്ന്
ഞാന്‍ ശരിക്കും ചെറുതായി പോകുന്നു. അതു പോലെ തന്നെ പൊരുത്തക്കേടുകള്‍
ചൂണ്ടി കാണിക്കുന്ന ഒരു വലിയ സുഹൃത് വലയവും എന്റെ ബന്ധുബലമായി..

ഇന്ന് നന്ദിയോടെ സ്നേഹത്തോടെ എല്ലവരേയും സ്മരിക്കുന്നു..
“മനസ്സു കൊണ്ടു വിളിച്ചാല്‍ കേള്‍ക്കുന്ന അകലങ്ങളില്‍ മനസ്സില്‍ തന്നെയുണ്ടാവുമെന്ന”
വിശ്വാസം നിങ്ങളെ ഓരോരുത്തരേയും പറ്റി ഓര്‍ക്കുമ്പോള്‍ ഉണ്ട്...
കമന്റുകള്‍ ഇട്ടില്ലെങ്കിലും എന്റെ ബ്ലോഗ് സന്ദര്‍ശിയ്ക്കുകയും വായിയ്ക്കുകയും ചെയ്യുന്ന
എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി!

Posted by Picasa

Friday, July 17, 2009

ഇനി ഒരു മണിക്കൂര്‍ ...........

Posted by Picasa


പുറത്ത്‌ ചന ചന മഴ വിഴുന്നു. തുള്ളികള്‍ കാണാനില്ല പുല്ലിനു പച്ചപ്പ്‌ കൂടി തണുപ്പ്‌ ഇരച്ചു വരുന്നു .. എന്നാലും മനസ്സില്‍ തീ കോരിയിട്ടത് പോലെ ഒന്നും ശബ്ദിക്കാതെ കഴിഞ്ഞ 24 മണിക്കൂര്‍ തള്ളിവിടുന്നു .. മുഖം പുറത്ത്‌ കാണിക്കാതെ രണ്ടു ബാത്‌റൂം ഉരച്ചു കഴുകി ജനാലയുടെ ചില്ലെല്ലാം തുടച്ചു ഡ്രായിംഗ് റുമിലെ ചെടിയുടെ ചട്ടികള്‍ എല്ലാം മാറ്റിയും തിരിച്ചും, ചെടി പുതിയ ചട്ടിയിലേക്ക് മാറ്റിയും വച്ചു..
ഇനി ..
അറിയാതെ കണ്ണുകള്‍ ടെലഫോണില്‍ ഉടക്കി .. കണ്ണില്‍ ഇരുട്ട് കയറും പോലെ .. ഇന്നലെ മോനു ഇഷ്ടമുള്ള ചിക്കന്‍ കറി വയ്ക്കുമ്പോഴാ ഫോണ്‍, പതിയെ എടുത്തു, അങ്ങേ തലക്കല്‍ നിന്നും പ്രിയ. നാത്തുന്‍ കുറെ നാളായി വിളിച്ചിട്ട് .. പതിവ്‌ പോലെ ലൈനിന് ക്ലാരിറ്റി ഇല്ലാത്തതും ഒക്കെ പറയുന്നതിന് പകരം പെട്ടന്ന് ചോദിച്ചു
" നിഥിനു കല്യാണം ആലോചിക്കുന്നോ ?
" ഹും അതും വേണ്ടേ? ഞാന്‍ ഉത്തരം ഒരു മറു ചോദ്യമാക്കി
"എന്താ നാട്ടില്‍ വേറെ പെണ്ണിലേ? "
"അതെന്താ അങ്ങനെ ചോദിച്ചേ ?" അവളുടെ സ്വരത്തില്‍ ഇഷ്ടക്കുറവ് ഞാന്‍ കേട്ടു.. അവള്‍ക്ക്‌ ഒരു മാറ്റവും ഇല്ല .. വയസ്സ്‌ പത്തു നാല്‍പ്പത്തഞ്ച് ആയിട്ടും വിവാഹപ്രായമായ മക്കള്‍ ആയിട്ടും ആ പഴേ കുറുമ്പ്‌ ഇപ്പോഴും ..
വിണ്ടും അവള്‍ " അതെ വേണ്ടാ ആ കു‌ട്ടരുമായി അത് ചേരില്ല ...
"എന്താ? എന്താ അങ്ങന്നെ പറഞ്ഞെ?"
"നിനക്ക് അറിയില്ല, ഇതിപ്പോ രണ്ടാം ഊഴം.."
ഞാന്‍ വേഗം അടുപ്പ്‌ ഓഫ് ആക്കി
"പ്രീയെ നീ കാര്യം പറ ...."
"ആ പെണ്ണിന്റെ അമ്മയെ നിനക്കറിയുമോ?"
"അതെ, അറിയും ചെറിയമ്മായിയുടെ മോള്‍ അല്ലെ ?"
"ഹും അതൊക്കെ തന്നെ. കുഞ്ഞേട്ടനെ കൊണ്ട് അവരെ കെട്ടിക്കാന്‍ കുറെ നോക്കിയതാ." "അമ്മയുടെ പ്രാര്‍ത്ഥന കൊണ്ടാ അത് നടക്കാഞ്ഞത്‌ ... വല്ലാത്ത കു‌ട്ടരാ,അന്ന് ഒരു തരത്തിലാ കുഞ്ഞേട്ടനെ രക്ഷപെടുത്തിയത്‌ ഇനി നിനക്ക് നിന്റെ വീട്ടില് നിന്ന് പുറത്താക്കപെടണോ?"
" ചേട്ടന്‍ വന്ന് പറഞ്ഞു നല്ല പെണ്ണാന്നു..."
"ഹും പെണ്ണൊക്കെ നല്ലതാ ആ കൂട്ടരു ശരിയല്ല .."
"അതിപ്പോ...... ഞാന് എന്ത് പറയാനാ ചേട്ടന്‍ ......"
"എന്താ? എന്താ പറഞ്ഞാല്‍ നിന്റെയും കൂടെ മോനല്ലേ?"
"പ്രീയെ നീയ് കാര്യം തെളിച്ചു പറ ..."
" ഹും പറയാം ഇപ്പൊ എപ്പോ വന്നാലും കുഞ്ഞേട്ടന്‍ സ്ഥിരം അവിടാ ........"
പെട്ടന്ന്‍ ലൈന്‍ കട്ടായി തലക്കുള്ളില്‍ ഒരു മു‌ളിച്ച മാത്രം ...ഫോണ്‍ കയ്യില്‍ വച്ച് ഞാന്‍ അവിടെ നിന്നു..
എത്ര നേരം അറിയില്ല ...... അടുത്ത കോള്‍, ചേട്ടനാ ഒന്നും പറഞ്ഞില്ല
ടുറിന് ഇടയില്‍ ഉള്ള പതിവ് കോള്‍ ...
രാത്രി മുഴുവന് ഒന്നും ചിന്തിക്കാനോ വിശകലനം ചെയ്യാനോ കഴിയാതെ നേരം വെളുപ്പിച്ചു ....
വീണ്ടും ചേട്ടന്‍, അധികം സംസാരിച്ചില്ല പറഞ്ഞത് ഒക്കെ മു‌ളി കേട്ടു..
അപ്പോള്‍ മറുതലക്കല്‍ നിന്ന്
" നിനക്ക് എന്നാ സുഖമില്ലേ? എന്താ ഒന്നും മിണ്ടാത്തെ.. അപ്പോള്‍ മെല്ലെ ചോദിച്ചു
"നമ്മുടെ പ്രീയയുടെ നമ്പര്‍ കയ്യിലുണ്ടോ എങ്കില്‍ അവളെ ഒന്ന് വിളിക്ക്‌ .. "
"ഹും എന്താപ്പോ?" സ്വരത്തിന് ഘനം വച്ചിരുന്നു....
"അല്ല,... ഇന്നലെ ഇവിടെ വിളിച്ചു." ബാക്കി എങ്ങനെ പറയണം എന്നറിയാതെ .....
" എന്താ അവള്‍ പറഞ്ഞത് ?.."
"നിഥിന്റെ കല്യാണക്കാര്യത്തെ കുറിച്ചാ ...."
"എന്താ അവള് പറഞ്ഞെ ?"
ഈ തവണ സ്വരത്തില്‍ ഒരു മാറ്റം അതോ എനിക്ക് തോന്നിയതോ ?
എന്ത് പറയണം ? ഞാന് മിണ്ടാതെ നിന്നു ..
"പറ അവളെന്തു പറഞ്ഞു ?"
"ഇത് ശരിയാവില്ല അവര്‍ക്ക്‌ ഒന്നും ഇഷ്ടമല്ല വല്യേച്ചിയും കുഞ്ഞേച്ചിയും പ്രിയയോട്‌ പറഞ്ഞത്രേ ...."
"നിന്നോട്‌ അവള്‍ എന്ത് പറഞ്ഞു?" സ്വരത്തില്‍ ഒരു ചെറിയ മാറ്റം. അതുണ്ടായിരുന്നോ?
വളരെ നിര്‍വികാരതയോടെ "ലതെ ചേട്ടന് വേണ്ടി ആലോചിച്ചിരുന്നു എന്ന്.."
"ഹും ഞാന് അവളേ ഒന്നു വിളിച്ചിട്ട് തിരികെ വിളിക്കാം .."ലൈന്‍ കട്ടായി ..

ഉടനെ തന്നെ തിരിച്ചു വിളിച്ചു
"....അത് പിന്നെ ലതയും ഞാനും ഒക്കെ ഒന്നിച്ചായിരുന്നില്ലേ തറവാട്ടില്‍?
അമ്മു പറഞ്ഞാണെല്ലാവരും അറിഞ്ഞത് .. ഒരു ചെറിയ അടുപ്പം.. അതിപ്പോ ആ പ്രായത്തില്‍,.. അത്രേയുള്ളൂ .... അത് നടന്നെങ്കില്‍ നിന്റെ സ്ഥാനാത്ത് അവളായേനെ .. ഹും അത് കൊണ്ടു കൂടാ ഞാന് വാക്ക്‌ കൊടുത്തെ, അറിയാവുന്ന കുട്ടി .."

" മനസ്സിലായി ...." അത് മാത്രം ഞാന്‍പറഞ്ഞു ...
ചേട്ടന് തുടര്‍ന്നു ...
"അവന് എന്ത് കൊണ്ടും ചേര്‍ന്നകുട്ടിയാ നീ പറഞ്ഞു മനസ്സിലാക്ക്
പ്രിയയോട്‌ ഞാന്‍ സംസാരിച്ചോളാം, അല്ലങ്കിലും ഇവരൊക്കെ എന്തിനാ വേണ്ടാത്ത ഇടപെടല്‍? .."

മെയില്‍ ഈഗോ !!
"ഞാന്‍ പിന്നെ വിളിക്കാം ....." ലൈന്‍ കട്ടായി...
എന്നും തീരുമാനങ്ങള്‍ ഇങ്ങോട്ട് പറഞ്ഞിട്ടേ ഉള്ളു ചോദ്യം ചെയ്യുന്നത് ഇഷ്ടമല്ല .. അതറിയാവുന്ന കൊണ്ട് ഞാനും മിണ്ടീട്ടില്ല ... 'ഇഷ്ടം' അതിത്രയും നാള്‍ ഉളളില്‍ കൊണ്ടു നടന്നിരുന്നോ ? ....

ആരോടെങ്കിലും ഒന്ന് പറയാന്‍, ഇല്ല അച്ഛനുണ്ടായിരുന്നങ്കില്‍, എങ്കിലും അച്ഛനും ഇടപെടില്ല ചേട്ടന്റെ സ്വഭാവം അറിയാം തീരുമാനിച്ചത് നടത്തും .. ഇതിപ്പോ നിഥിന് അവന് സമ്മതിച്ചിട്ടില്ല .. 2 കൊല്ലം എങ്കിലും ജോലി ചെയ്യട്ടെ എന്നാണവന്‍ ..
അവനെ പറഞ്ഞു സമ്മതിപ്പിച്ചോളാം അടുത്ത വരവിന് എന്ന്‍ പറയുന്നു .. അതിനിടയിലാ ..

ഒരു പ്രായശ്ചിത്തമാണോ?
വലിയ ബിസിനസ്‌ സാമ്രാജ്യം. ഒന്നിനും ഞാനോ കുട്ടികളോ ഒരു കുറവും അറിഞ്ഞിട്ടില്ല അറിയിച്ചിട്ടും ഇല്ല .... ഇതിപ്പോ ഒന്നും ഇല്ലായിരിക്കും എന്നാലും പ്രീയ പഴേ സഹപാഠിയും ചങ്ങാതിയും ആയി തന്നെ ഈ കാലം മുഴുവന്‍ , അവളെ അവിശ്വസിക്കാന്‍ അതും പറ്റുന്നില്ല ...
തലക്ക്‌ വെളിവില്ലാതാവുന്നു .. ..

ഒരാളുടെ സഹായം കൂടിയെ കഴിയു‌ .. ഒന്ന് വിശകലനം ചെയ്യാന്‍ ..ഒരു ലോക പരിചയവും ഇല്ലാത്ത പോലെ ഞാന്‍

പയ്യെ മെഡിസിന്‍ ചെസ്റ്റ്‌ തുറന്നു. തുറക്കാത്ത സ്ലീപ്പിങ്ങ് പില്‍സ് കുപ്പി കയ്യില്‍ എടുത്തു, നടന്നു തുടങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍. എടുക്കണൊ വേണ്ടയോ? .... എടുത്തു........

രാജു ! പതിവ് പൊട്ടിച്ചിരി
"ഹലോ." ആ പ്രത്യേക ശൈലിയില്‍ നീട്ടി
"എവീടാ നീയ് ?"
ഒരു നിമിഷം കുപ്പി മുറുകെ പിടിച്ചു എന്റെ മൌനം അവിടെ വായിച്ചു ...
" എന്താ? എന്തു പറ്റി കുട്ടീ ? നിനക്കെന്നാ മോളെ? എന്താ ഒന്നും പറയതെ... ങേ ? ..
കണ്ണില്‍‍ ഇരുട്ട് കയറി...
"എന്തു പറ്റി നിനക്ക്?" പറയന്‍ വായ് തുറന്നപ്പോള്‍ ഡോര്‍ ബെല്ലുകേട്ടു നോക്കുമ്പോള്‍ നിഥിന്‍
"ഇല്ല ഒന്നുമില്ലാ ഞാന്‍ പിന്നെ പറയാം. എനിക്ക് എന്തായലും പറയതെ വയ്യല്ലൊ"..
ശരി ഞാന്‍ ഉടനെ വരാം ... ഫോണ്‍ കട്ടാക്കി....

നിഥിന്‍ വേഷം മാറി വന്നു
"അമ്മ ഞാന്‍ പുറത്തെക്ക് ഒന്നു പോകുന്നു...."
"ഹും പോയി വരു‌ .."

കുട്ടികള്‍ അറിയരുത് അതു ഞാന്‍ തീരുമാനിചു പിന്നെ എത്രമാത്രം സത്യമുണ്ടെന്നും അറിയില്ലല്ലൊ!
രാജു അവന്‍ എപ്പോഴും ഇങ്ങനാ. എത്രയോ നാള്‍ ഒരു വിവരവും കാണില്ല. പക്ഷെ ഞാന്‍ ഒന്നു വിഷമിച്ചാല്‍ അപ്പോള്‍ രാജുവെത്തും അച്ഛന്‍ മരിച്ചതില്‍ പിന്നെ അവന്‍ മാത്രമാണെന്നെ ഓര്‍ക്കാറുള്ളത്....

വരട്ടെ, എന്തിനും ഒരു തീരുമാനം അവന്റെ പക്കല്‍ കാണും
ഇനി ഒരു മണിക്കൂര്‍ എങ്കിലും എടുക്കും രാജു എത്താന്‍....
സോഫയില്‍ തന്നെ ഇരുന്നു പുറത്ത് തൂവാനമായി പെയ്തിറങ്ങുന്ന മഴയും നോക്കി ..
ആകാശം മൂടി കെട്ടിയിരിക്കുന്നു മനസ്സു പോലെ ....

Wednesday, July 1, 2009

മനസ്സിന്റെ താളുകള്‍ക്കിടയില്‍.....

.....♫ മനസ്സിന്റെ താളുകള്‍ക്കിടയില്‍
ഞാനൊരു മയില്‍ പീലി ഒളിച്ചു വച്ചു...♫ ..

Posted by Picasa

എന്റെ മനസ്സിന്റെ മേല്‍ക്കൂര തകര്‍ന്നു...
മയില്‍ പീലിയും വളപ്പൊട്ടുമായ് അടുക്കികൂട്ടിവച്ചവ
ഒന്നില്ലാതെ മേലോട്ട് പൊങ്ങി പറന്നു തുടങ്ങി
വെള്ള പഞ്ഞിക്കെട്ടു കണക്കേ അവ ആദിയും അന്തവുമില്ലാതെ പറന്നു പറന്നു .........
ഒന്നിനെ തപ്പി പിടിച്ചു വീണ്ടും മനസ്സിന്റെ ഉള്ളില്‍ ഇട്ട് പൂട്ടാന്‍ ശ്രമിക്കുമ്പോള്‍
ആ ഒന്ന് രണ്ടായി നാലായി എട്ടായി പതിനാറായി
എന്നെ കളിയാക്കി ചിരിച്ചും കരഞ്ഞും അങ്ങനെ പറന്നു തുടങ്ങുന്നു..
അടുക്കും ചിട്ടയുമില്ലാത്ത ഓര്‍മകള്!
മേഘത്തുണ്ടു പോലെ അങ്ങനെ പറക്കുന്നു ..
വരും അവ തിരികെ പെയ്തിറങ്ങും.
ഞാന്‍ പിടികിട്ടാത്ത അറ്റവും വാലും ആയി പറന്നുപരക്കുന്ന ഓര്‍മ്മയിലൂടെ നോക്കി
പലതും മറന്നു തുടങ്ങിയിരുന്നുവോ?

Posted by Picasa

മണിചേച്ചി മുഖം മേഘകൂട്ടത്തില്‍ പണ്ടെ ഒളിപ്പിച്ച നക്ഷത്രം
ഇന്ന് ആ മുഖം ഓര്‍മ്മയില്ല ഒന്ന് പോയി കണ്ടോര്‍ക്കാന്‍ ഇന്നു മണിചേച്ചിയും ഇല്ല...
പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോഴാ മണിചേച്ചിയെ കൊച്ചെളേമ്മ മഠത്തില്‍ നിന്ന് വീട്ടിലേക്ക് അയക്കുന്നത്.
അച്ഛന്‍ മരിച്ച് ഏറെ കഴിയും മുന്നെ അമ്മയെ വേറെ വിവാഹം കഴിപ്പിച്ചു.
രണ്ടാനച്ഛന്‍ മണിചേച്ചിയെ കൂടെ കൊണ്ടു പോകാന്‍ അമ്മയെ അനുവദിച്ചില്ല
അമ്മുമ്മയോടൊപ്പം നിന്ന് ഏഴാം ക്ലാസ്സ് വരെ പഠിച്ചു അപ്പോഴാ അമ്മുമ്മ മരിച്ചത് ..
അങ്ങനെ ആരോ മഠത്തില്‍ കൊണ്ടാക്കി.......
അമ്മക്ക് ജോലി കിട്ടിയപ്പോള്‍ കുട്ടികളായ എന്നെയും അനിയത്തിയേയും നോക്കാന്‍ ആണു മണിചേച്ചി എത്തുന്നത് അടുക്കളയില്‍ അന്നചേടത്തിയുടെ ഭരണകാലം.
ആരോരുമില്ലാത്ത എന്ന വാല്‍സല്യം മണിചേച്ചിയോട് എന്നും അന്നചേടത്തിക്കുണ്ടായിരുന്നു

ബാല്യത്തില്‍ പഠിച്ച പലപാട്ടുകളും മണിചേച്ചിയാ പാടി പഠിപിച്ചത്
ഓലക്കലു കൊണ്ട് പാമ്പിനെ ഉണ്ടാക്കാനും ...
ഓലപന്തു കെട്ടിതരാനും
കപ്പയിലകൊണ്ടു മാല ഉണ്ടാക്കാനും
വെള്ളത്തണ്ടു കൊണ്ട് പൊട്ടാസടിക്കാനും കാട്ടി തന്നത് മണിചേച്ചി...
മഴക്കലമായാല്‍ മഴ വെള്ളത്തില്‍ ഒഴുക്കാന്‍ കടലാസു തോണിയുണ്ടാക്കി
അതിനൊപ്പിച്ച് വഞ്ചിപ്പാട്ടൂം പാടുന്ന മണിചേച്ചീ.......
നനഞ്ഞ മണ്ണ് ചിരട്ടയില്‍ ആക്കി ചക്കര ചുട്ട് മഴയത്ത് വയ്ക്കണം
വെള്ളത്തില്‍ അവ അലിഞ്ഞ് ഒഴുകി പോകുന്നത് കണ്ടാലും കണ്ടാലും മതി വരില്ലാ.

മണിചേച്ചിക്ക് ധാരാളം കഥയറിയാം യക്ഷിയേയും പ്രേതത്തിനേയും ഒക്കെ പറ്റി കഥ പറച്ചിലും,
മഴ കോരിച്ചോരിയുമ്പോഴാ അതു കൊണ്ടാവും ഇന്നും മഴയത്ത് അവ ഓര്‍ക്കുന്നത് .......
മണിചേച്ചിക്ക് മരിച്ചവരേ പേടിയില്ല.
മണിചേച്ചിയുടെ അച്ഛന്‍ മണിചേച്ചിയെ കാണാന്‍ വരുമത്രേ
ആരേലും ചേച്ചിയെ സങ്കടപ്പെടുത്തിലാല്‍ ചേച്ചി കരഞ്ഞാല്‍
അന്ന് അച്ഛന്‍ വന്നു ചേച്ചീയുടെ മുടിയില്‍ വിരലോടിച്ചിരിക്കും.
മരിച്ചവര്‍ക്ക് സംസാരിക്കാന്‍ പറ്റില്ലത്രേ ..
നമ്മേ ദൂരെ നിന്ന് നോക്കി കാണാന്‍ മരിച്ചവരൊക്കെ നക്ഷത്രങ്ങളാകും............

കഥകള്‍ അങ്ങിനെ നീളും ചിലപ്പോള്‍ അമ്മയോട് ഈ കഥകളുടെ
അറ്റവും മൂലയും ചെന്ന് പറയുമ്പോള്‍ അന്നു മണിചേച്ചിക്ക് വഴക്കും കിട്ടും
"പൊട്ട കഥ" ഒക്കെ എന്തിനാ കുട്ടികളോട് പറയുന്നേ?
മേലാല്‍ ഇത്തരം ഒന്നും പറയരുതെന്ന താക്കിതും..
അപ്പോള്‍ മണിചേച്ചി കരയുന്നുണ്ടാവും.......
മെല്ലെ ചേച്ചിയോട് "ഇന്നു ചേച്ചീടെ അച്ഛന്‍ വരുമോ?" എന്നവും പിന്നെ എന്റെ ചോദ്യം,
അപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ വിരിയുന്ന ചിരി ഇന്നും മുന്നില്‍ ...
ചേച്ചിയും ഇന്ന് മേഘതുണ്ടുകള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന നക്ഷത്രമായിരിക്കും ..
അവിടെയിരുന്ന് എന്നെ നോക്കുന്നു എന്ന് ഓര്‍മ്മിക്കാന്‍ ഒരു സുഖം ......

പിന്നെ....
പിന്നെ.......
ഓര്‍മ്മകള്‍ മുറിയുന്നു.....